30 in Thiruvananthapuram

National

മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി തീവണ്ടി തടയല്‍; ഡല്‍ഹി ചലോ പുനരാരംഭിക്കാന്‍ കര്‍ഷകര്‍

ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍...

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പൗരത്വ നിയമം നടപ്പാക്കും? രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തയ്യാര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൗരത്വ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.   പൗരത്വ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും 9...

ആലപ്പുഴ വഴി പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി; ഉത്തരവിറക്കി റെയിൽവേ ബോർഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് ഇനി പുതിയ ലക്ഷ്യസ്ഥാനം. ഇതിന്റെ ദൈർഘ്യം മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും.   ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എന്നാൽ മംഗലാപുരം വരെയുള്ള...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പാര്‍ട്ടിവിട്ടു, ബിജെപിയിലേക്ക്?

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നാളായി അതൃപ്തനാണ് അശോക് ചവാന്‍. വരും ദിവസം തന്നെ അശോക് ചവാന്‍ പാര്‍ട്ടി ബി ജെ പിയില്‍ ചേരാനാണ് സാധ്യത. തിങ്കളാഴ്ച മുംബൈയില്‍ വെച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായി ചവാന്‍ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധി നേതാക്കള്‍ ബി...

കേന്ദ്ര ബജറ്റ് 2024: ആഭ്യന്തര വിനോദസഞ്ചാരത്തിന് മുന്‍തൂക്കം നല്‍കും; ലക്ഷ്വദ്വീപ് അടക്കമുള്ളവ ലക്ഷ്യം

ന്യൂഡല്‍ഹി: ആഭ്യന്തര വിനോദസഞ്ചാരത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തുറമുഖ കണക്റ്റിവിറ്റി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള നമ്മുടെ ദ്വീപുകളില്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അടങ്കല്‍ 25 സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സംരംഭകത്വത്തിന് ആത്മീയ ടൂറിസത്തിന് മികച്ച അവസരങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐതിഹാസിക...

കേന്ദ്ര ബജറ്റ് 2024: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം

ന്യൂദല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമഗ്ര ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മാത്രമേ അവതരിപ്പിക്കൂ. സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളും വരുമാനവും...

ഒമ്പതാം തവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നിതീഷ് കുമാർ: രണ്ട് ബിജെപി ഉപമുഖ്യമന്ത്രിമാർ

പാട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെ ഡി യു നേതാവ് നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങി ആറ് മന്ത്രിമാരും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായി അധികാരമേറ്റു. ആർ ജെ ഡി, കോണ്‍ഗ്രസ് സഖ്യം വിട്ട നിതീഷ് കുമാർ ഇന്ന് രാവിലെ...

ന്യായ് യാത്ര യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എംഎൽഎമാർ; ബിഹാറിൽ കോൺഗ്രസിനും ആശങ്ക

പാട്ന: ബിഹാറിൽ കോൺഗ്രസിന്റെ ന്യായ് യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എം എൽ എമാർ. യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പൂണിയയിൽ നടന്ന യോഗത്തിൽ ആകെയുള്ള 19 എം എൽ എമാരിൽ 10 പേർ മാത്രമാണ് എത്തിയത്. എന്നാൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ അഭ്യൂഹങ്ങൾ തള്ളി. യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയവരുടെ യോഗമാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.   നിയമസഭാ കക്ഷി യോഗമായിരുന്നില്ല നടന്നത്. അതുകൊണ്ട് തന്നെ...

മാനനഷ്ടക്കേസ്: ട്രംപിന് തിരിച്ചടി; പരാതിക്കാരിക്ക് 83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 80 മില്യണ്‍ ഡോളര്‍ നല്‍കണം എന്ന് കോടതി വിധിച്ചു. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയുടേതാണ് വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി അധികം തുകയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്.   അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ ട്രംപ് അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വിധി വരും മുന്‍പേ മാന്‍ഹട്ടന്‍...

ഗ്യാൻവാപിയിൽ ക്ഷേത്രം നിലനിന്നിരുന്നു; എഎസ്ഐ റിപ്പോർട്ട് ഉദ്ധരിച്ച് ഹർജിക്കാർ, നിർണായക വഴിത്തിരിവ്

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന കണ്ടെത്തലുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമ പോരാട്ടത്തിൽ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന ഈ സംഭവ വികാസം ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകർ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മസ്‌ജിദ് സമുച്ചയത്തിൽ സ്ഥിരമായി ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകളായ ഹർജിക്കാരുടെ പ്രധാന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് പ്രഖ്യാപനം നടത്തിയത്, 839 പേജുള്ള രേഖ...