ലാഹോർ: ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനും റഷ്യയുടെ സഹായം തേടി മോസ്കോയിലെ പാകിസ്ഥാൻ അംബാസഡർ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത രൂക്ഷമായത്. നിലവിൽ യുദ്ധസമാന സാഹചര്യങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ റഷ്യയുടെ സഹായം തേടുന്നത് ഇന്ത്യയുമായി റഷ്യയ്ക്ക് സവിശേഷമായ തന്ത്രപരമായ പങ്കാളിത്തവും പാകിസ്ഥാനുമായി വളരെ നല്ല ബന്ധവുമുണ്ട്. 1966-ൽ താഷ്‌കെന്റിൽ മുൻ സോവിയറ്റ് പ്രധാനമന്ത്രി സായുധ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചതുപോലെ മധ്യസ്ഥത വഹിക്കാൻ അവരുടെ ഓഫീസുകൾ ഉപയോഗിക്കാമെന്ന്...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു....
ഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച് നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ജയശങ്കറുമായുള്ള കോളിൽ...
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി ഉടന്‍ പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്ഥാന്‍ മന്ത്രി. ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചുവെന്നാണ് പാകിസ്ഥാൻ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താവുള്ള തരാർ എക്സില്‍ കുറിച്ചത്. 26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരകളാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാകിസ്ഥാൻ...
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു
ന്യൂഡൽഹി: കശ്‌മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ മോദിയുമായി ട്രംപ് ഫോണിലൂടെ സംസാരിച്ചുവെന്നാണ് അടുത്തവൃത്തങ്ങൾ അറിയിച്ചത്. കൂടാതെ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ലോകനേതാക്കൾ രംഗത്തെത്തി. നേരത്തെ സൗദി സന്ദർശനം റദ്ദാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ വിളിച്ച് ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്‍ടപ്പെട്ടതിൽ അഗാധമായ അനുശോചനം അറിയിച്ചു. ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഈ ഹീനമായ...
*Start* ഐ എഫ് ഡബ്ലൂ ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു… സംഘടനയുടെ ദേശീയ പ്രസിഡന്റ് അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ പി ജിനൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചടങ്ങിൽ ആദരിച്ചു… വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി...
ബീജിംഗ്: വീണ്ടും തീരുവ ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്ത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പുറമേ, ട്രംപ് ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ചൈന രംഗത്ത് വന്നിരിക്കുന്നത്. തീരുവയുടെ പേരിലുള്ള ഭീഷണിക്ക് തങ്ങൾ വഴങ്ങില്ലെന്ന് ചൈന പറഞ്ഞു, അടിസ്ഥാനരഹിതമായ കാരണങ്ങളാലാണ് യുഎസ് തീരുവ ചുമത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് ഇറക്കുമതിക്ക്...