26 in Thiruvananthapuram

Kerala

റോഡപകടത്തില്‍പ്പെട്ടാല്‍ ഇനി കാഷ്‌ലെസ് ചികിത്സ; വിജ്ഞാപനമിറക്കി കേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: പൊതുറോഡുകളില്‍ വാഹനാപകടങ്ങള്‍ക്ക് ഇരയാകുന്നവർക്ക് നിർദിഷ്ട ആശുപത്രികളില്‍ ഒന്നരലക്ഷം രൂപവരെ അടിയന്തര കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നിലവില്‍വന്നു.   രാജ്യവ്യാപകമായി സർക്കാർ-സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും.   അപകടമുണ്ടായി ഏഴുദിവസംവരെയാണ് പദ്ധതിയുടെ ആനുകൂല്യം. തിങ്കളാഴ്ചമുതല്‍ പദ്ധതി നിലവില്‍വന്നു. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍, പ്രാഥമികമായി സൗജന്യചികിത്സ ലഭിക്കും. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ‘കാഷ്ലെസ് ട്രീറ്റ്മെന്റ് ഓഫ് റോഡ് ആക്സിഡന്റ് വിക്ടിംസ് സ്കീം-2025’...

യുദ്ധമുണ്ടായാല്‍ ഞങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും..; വൈറലായി പാക് മതപണ്ഡിതന്റെ വാക്കുകള്‍

ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിച്ച് ഇസ്ലാമാബാദിലെ പുരോഹിതനായ മൗലാന അബ്ദുള്‍ അസീസ് ഗാസി. ഇന്ത്യയുമായുള്ള യുദ്ധത്തെ താന്‍ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിന്റെ നേതാവും പുരോഹിതനുമാണ് മൗലാന അബ്ദുള്‍ അസീസ് ഗാസി. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങളിലെ പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമോ എന്ന് അദ്ദേഹം തന്റെ അനുയായികളോട് ചോദിച്ചപ്പോള്‍ ആരും കൈ ഉയര്‍ത്തിയില്ല....

കേരളത്തിലെ മനുഷ്യ മനസ്സിനെ മരവിപ്പിച്ച പ്രമാദമായ ഒരു കൊലപാതകത്തെ സമാനമാക്കുന്ന സിനിമയ്ക്ക് തുടക്കം കുറിക്കുന്നു… പ്രസാദ് നൂറനാട്

‌കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയങ്ങൾക്ക് സമാനമാകുന്നു …”കാലം പറഞ്ഞ കഥ City Traffic”.. എന്ന ചലച്ചിത്ര ആവിഷ്കാരം. ‏ ജീവിതം ആഘോഷം ആക്കുകയും ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവിൽ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻറെ സിനിമയാണ്…”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ” കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്… റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ...

ഗാസ പൂർണമായും പിടിച്ചെടുക്കണം’; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ്

ടെൽ അവീവ്: ഗാസ മുനമ്പ് മുഴുവനായും പിടിച്ചെടുക്കാനും നിശ്ചിത സമയത്തേക്ക് അവിടെ തുടരാനുമുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ. അസോസിയേറ്റഡ് പ്രസാണ് മുതിര്ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതി അതേപടി നടപ്പിലാക്കിയാൽ പലസ്‌തീൻ പ്രദേശത്ത് ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ വളരെയധികം വികസിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.   ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. പതിനായിരക്കണക്കിന് റിസർവ് സൈനികരെ സൈന്യം വിളിക്കുന്നതായി ഇസ്രായേൽ...

പൂഞ്ചിലെ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം; സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം. ഭൂഗര്‍ഭ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒളിത്താവളത്തില്‍ നിന്ന് അഞ്ച് സ്‌ഫോടക വസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി. പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊന്ന ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി...

ഇന്ത്യ-പാക് ഭിന്നത രൂക്ഷമാവുന്നതിനിടെ റഷ്യൻ ഇടപെടലിന്‌ മുറവിളി; ആവശ്യം ഉയർത്തി പാക് അംബാസിഡർ

ലാഹോർ: ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനും റഷ്യയുടെ സഹായം തേടി മോസ്കോയിലെ പാകിസ്ഥാൻ അംബാസഡർ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത രൂക്ഷമായത്. നിലവിൽ യുദ്ധസമാന സാഹചര്യങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ റഷ്യയുടെ സഹായം തേടുന്നത് ഇന്ത്യയുമായി റഷ്യയ്ക്ക് സവിശേഷമായ തന്ത്രപരമായ പങ്കാളിത്തവും പാകിസ്ഥാനുമായി വളരെ നല്ല ബന്ധവുമുണ്ട്. 1966-ൽ താഷ്‌കെന്റിൽ മുൻ സോവിയറ്റ് പ്രധാനമന്ത്രി സായുധ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചതുപോലെ മധ്യസ്ഥത വഹിക്കാൻ അവരുടെ ഓഫീസുകൾ ഉപയോഗിക്കാമെന്ന്...

ഗിയറുള്ള ഇലക്‌ടിക് ബൈക്ക് ഇനി ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം, കൂടെ 39,827 രൂപയുടെ ഓഫറും പ്രഖ്യാപിച്ച് കമ്പനി

ബൈക്കുകളായാൽ ഗിയർബോക്‌സ് വേണമെന്ന ചിന്താഗതിയുള്ളവരാണ് പലയാളുകളും. വാഹനങ്ങളുടെ കാര്യത്തിൽ അങ്ങനെ സങ്കൽപ്പങ്ങളൊന്നും പൊളിച്ചെഴുതാൻ മനുഷ്യർ അത്രവേഗം തയാറാവുകയുമില്ല. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ സജീവമായതോടെ മോട്ടോർസൈക്കിളുകളും വൈദ്യുതീകരണത്തിന്റെ ഭാഗമാവുകയുണ്ടായി. എങ്കിലും ഗിയറില്ലാതെ സ്‌കൂട്ടർ പോലെ ഓടിക്കാൻ പലരും മനസുകൊണ്ട് പാകമായിരുന്നില്ല. എന്നാൽ ഇത്തരക്കാരെ ചാക്കിലാക്കാനായി പിറവികൊണ്ട മോഡലാണ് മാറ്റർ ഏറ. അതായത് ഗിയർബോക്‌സുള്ള ലോകത്തിലെ ഏറ്റവും ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായിരുന്നു ഇത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ പേര് ആഗോളതലത്തിൽ തന്നെ എത്താൻ ഈയൊരു ഒറ്റക്കാര്യം തന്നെ...

* ചരിത്ര നിമിഷം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനെന്ന് മോദി.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു....

പാകിസ്താന് ഇന്ത്യയെ ഭയം: അമേരിക്കന്‍ സഹായം തേടി; സംഘർഷം ലഘൂകരിക്കണമെന്ന് മാർക്ക് റൂബിയോ

ഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച് നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ജയശങ്കറുമായുള്ള കോളിൽ...

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികള്‍, അധിക ഇടപാടുകള്‍ക്കുള്ള ചാർജുകള്‍, ഇന്റർചേഞ്ച് ഫീസ് ഘടനകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരും. പുതിയ മാർഗനിർദ്ദേശങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകള്‍ക്ക് അർഹതയുണ്ടായിരിക്കും. എന്നാല്‍ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത് വ്യത്യസ്തപ്പെട്ടിരിക്കും.   മെട്രോപോളിറ്റൻ നഗരങ്ങളില്‍ മൂന്നും മെട്രോപോളിറ്റൻ ഇതര നഗരങ്ങളില്‍ അഞ്ച് എണ്ണവുമാണ് സൗജന്യ ഇടപാടുകള്‍. ഈ സൗജന്യ ഇടപാടുകളില്‍ സാമ്ബത്തിക സാമ്ബത്തികേതര പ്രവർത്തങ്ങള്‍ ഉള്‍പ്പെടും. പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍...