29 in Thiruvananthapuram
ഔദ്യോഗിക അറിയിപ്പ് വന്നു, കേരള വന്ദേ ഭാരതിൽ ഇനി സീറ്റുറപ്പ്; തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഇനി 16 കോച്ച്.

തിരുവനന്തപുരം: രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തിയിട്ടും യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയാരുന്നു കേരളത്തിലെ യാത്രക്കാർ നിരന്തരം ഉന്നയിച്ചിരുന്നത്. കോച്ചുകളുടെ എണ്ണത്തിലെ കുറവായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇനി ആ പരാതി ഉണ്ടാകില്ല. തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൻ്റെയും സീറ്റുകൾ വർധിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. നിലവിൽ എട്ട് കോച്ചുകളുള്ള ട്രെയിനിൽ ഇനി മുതൽ 16 കോച്ചുകൾ ഉണ്ടാകും. ട്രെയിൻ നമ്പർ 20631/20632...

സിന്ധുനദീജല കരാര്‍ നിര്‍ത്തിവെച്ചത് തുടരുമെന്ന് ഇന്ത്യ, ‘രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല’

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നെങ്കിലും സിന്ധുനദീജല കരാര്‍ നിര്‍ത്തിവെക്കും എന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഈ നടപടി തുടരും എന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകേണ്ടതുണ്ട് എന്നും വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണ്. കൈനറ്റിക് അല്ലാത്ത നടപടികള്‍ തുടരും. ഡ്രോണുകളോ മിസൈലുകളോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണമോ നടത്താന്‍ പാകിസ്ഥാന്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയാല്‍...

റോഡപകടത്തില്‍പ്പെട്ടാല്‍ ഇനി കാഷ്‌ലെസ് ചികിത്സ; വിജ്ഞാപനമിറക്കി കേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: പൊതുറോഡുകളില്‍ വാഹനാപകടങ്ങള്‍ക്ക് ഇരയാകുന്നവർക്ക് നിർദിഷ്ട ആശുപത്രികളില്‍ ഒന്നരലക്ഷം രൂപവരെ അടിയന്തര കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നിലവില്‍വന്നു.   രാജ്യവ്യാപകമായി സർക്കാർ-സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും.   അപകടമുണ്ടായി ഏഴുദിവസംവരെയാണ് പദ്ധതിയുടെ ആനുകൂല്യം. തിങ്കളാഴ്ചമുതല്‍ പദ്ധതി നിലവില്‍വന്നു. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍, പ്രാഥമികമായി സൗജന്യചികിത്സ ലഭിക്കും. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ‘കാഷ്ലെസ് ട്രീറ്റ്മെന്റ് ഓഫ് റോഡ് ആക്സിഡന്റ് വിക്ടിംസ് സ്കീം-2025’...

യുദ്ധമുണ്ടായാല്‍ ഞങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും..; വൈറലായി പാക് മതപണ്ഡിതന്റെ വാക്കുകള്‍

ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിച്ച് ഇസ്ലാമാബാദിലെ പുരോഹിതനായ മൗലാന അബ്ദുള്‍ അസീസ് ഗാസി. ഇന്ത്യയുമായുള്ള യുദ്ധത്തെ താന്‍ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിന്റെ നേതാവും പുരോഹിതനുമാണ് മൗലാന അബ്ദുള്‍ അസീസ് ഗാസി. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങളിലെ പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമോ എന്ന് അദ്ദേഹം തന്റെ അനുയായികളോട് ചോദിച്ചപ്പോള്‍ ആരും കൈ ഉയര്‍ത്തിയില്ല....

കേരളത്തിലെ മനുഷ്യ മനസ്സിനെ മരവിപ്പിച്ച പ്രമാദമായ ഒരു കൊലപാതകത്തെ സമാനമാക്കുന്ന സിനിമയ്ക്ക് തുടക്കം കുറിക്കുന്നു… പ്രസാദ് നൂറനാട്

‌കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയങ്ങൾക്ക് സമാനമാകുന്നു …”കാലം പറഞ്ഞ കഥ City Traffic”.. എന്ന ചലച്ചിത്ര ആവിഷ്കാരം. ‏ ജീവിതം ആഘോഷം ആക്കുകയും ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവിൽ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻറെ സിനിമയാണ്…”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ” കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്… റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ...

ஆபரேஷன் சிந்தூர்..திலகத்தை அழித்தவர்களை அழித்த ஆர்மி! ராணுவத்துடன் நிற்கும் தமிழகம்..ஸ்டாலின் உறுதி

சென்னை: ஜம்மு காஷ்மீரின் பஹல்கம் பகுதியில் சுற்றுலாப் பயணிகள் மீது நடத்தப்பட்ட தாக்குதலுக்கு இந்தியா பதிலடி கொடுத்திருக்கிறது. ‘ஆபரேஷன் சிந்தூர்’ என்ற பெயரில் இந்தியா நடத்திய தாக்குதலில் ஏராளமான தீவிரவாதிகள் உயிரிழந்ததாக தகவல் வெளியாகி உள்ளது. இந்நிலையில் இந்திய ராணுவத்தின் நடவடிக்கைக்கு வரவேற்பு தெரிவித்துள்ள தமிழ்நாடு முதலமைச்சர் மு.க.ஸ்டாலின் தமிழகம் இந்திய ராணுவத்துடன் நிற்கிறது எனக் கூறியுள்ளார் கடந்த மாதம் 22 ஆம் தேதி ஜம்மு காஷ்மீரின் பஹல்காம் பகுதியில் குழுமி இருந்த சுற்றுலாப் பயணிகள் மீது...

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം; മൂന്ന് മരണം, 10 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച്-രാജൗരി മേഖലയിലെ ഭീംബർ ഗാലിയിൽ ബുധനാഴ്‌ച പുലർച്ചെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്ന് മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണത്തിലൂടെ പ്രതികരിച്ചത്. ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ സൈന്യം രാത്രി മുഴുവൻ കനത്ത വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയതായി പ്രതിരോധ വൃത്തങ്ങൾ വാർത്താ ഏജൻസി...

ഗാസ പൂർണമായും പിടിച്ചെടുക്കണം’; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ്

ടെൽ അവീവ്: ഗാസ മുനമ്പ് മുഴുവനായും പിടിച്ചെടുക്കാനും നിശ്ചിത സമയത്തേക്ക് അവിടെ തുടരാനുമുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ. അസോസിയേറ്റഡ് പ്രസാണ് മുതിര്ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതി അതേപടി നടപ്പിലാക്കിയാൽ പലസ്‌തീൻ പ്രദേശത്ത് ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ വളരെയധികം വികസിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.   ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. പതിനായിരക്കണക്കിന് റിസർവ് സൈനികരെ സൈന്യം വിളിക്കുന്നതായി ഇസ്രായേൽ...

പൂഞ്ചിലെ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം; സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം. ഭൂഗര്‍ഭ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒളിത്താവളത്തില്‍ നിന്ന് അഞ്ച് സ്‌ഫോടക വസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി. പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊന്ന ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി...

மாதம் 58,000 சம்பளத்தில் சென்னை ஹைகோர்ட்டில் வேலை.. 392 பணியிடங்கள்..விண்ணப்பிக்க இன்றே கடைசி நாள்

சென்னை: சென்னை ஹைகோர்ட் உள்பட தமிழகத்தில் உள்ள நீதிமன்றங்களில் 392 பணியிடங்களை நிரப்ப அறிவிப்பு வெளியிடப்பட்டிருந்தது. இந்த பணியிடங்களுக்கு விண்ணப்பிக்க இன்றே கடைசி நாள் ஆகும். அலுவலக உதவியாளர் உள்பட பல்வேறு பணியிடங்கள் நிரப்பப்படுகிறது. இதற்கு மாதம் ரூ.50,000 சம்பளம் வழங்கப்படுகிறது. சென்னை உயர் நீதிமன்ற ஆட்சேர்ப்பு வாரியம், தமிழகத்தில் உள்ள நீதிமன்றங்களில் அலுவலக பணியாளர்கள் உள்ளிட்ட பதவிகளுக்கு ஆட்களை தேர்வு செய்து வருகிறது. அந்த வகையில் அலுவலக உதவியாளர், சோப்தார், துப்புரவு பணியாளர், தோட்டக்காரர் உள்ளிட்ட...