രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികള്‍, അധിക ഇടപാടുകള്‍ക്കുള്ള ചാർജുകള്‍, ഇന്റർചേഞ്ച് ഫീസ് ഘടനകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരും. പുതിയ മാർഗനിർദ്ദേശങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകള്‍ക്ക് അർഹതയുണ്ടായിരിക്കും. എന്നാല്‍ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത് വ്യത്യസ്തപ്പെട്ടിരിക്കും.
മെട്രോപോളിറ്റൻ നഗരങ്ങളില്‍ മൂന്നും മെട്രോപോളിറ്റൻ ഇതര നഗരങ്ങളില്‍ അഞ്ച് എണ്ണവുമാണ് സൗജന്യ ഇടപാടുകള്‍. ഈ സൗജന്യ ഇടപാടുകളില്‍ സാമ്ബത്തിക സാമ്ബത്തികേതര പ്രവർത്തങ്ങള്‍ ഉള്‍പ്പെടും. പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും നികുതിയും നല്‍കേണ്ടിവരും. ഈ നിരക്കുകള്‍ സാമ്ബത്തിക, സാമ്ബത്തികേതര ഇടപാടുകള്‍ക്ക് ബാധകമാണ്. പണം സ്വയം നിക്ഷേപിക്കാൻ സാധിക്കുന്ന ക്യാഷ് റീസൈക്ലർ മെഷീനുകളിലെ ഇടപാടുകള്‍ക്കും നിരക്ക് ബാധകമാണ്.
രാജ്യത്തെ പ്രമുഖ ബാങ്കുകളായ എച്ച്‌ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവർ തങ്ങളുടെ ഉപഭോക്താള്‍ക്ക് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചുകഴിഞ്ഞു. സൗജന്യ പരിധി കഴിഞ്ഞാല്‍ എച്ച്‌ഡിഎഫ്സി ബാങ്കിന് 23 രൂപയും നികുതിയും മേയ് ഒന്ന് മുതല്‍ നല്‍കണം. നേരത്തെ ഇത് 21 രൂപയും നികുതിയുമായിരുന്നു.
എച്ച്‌ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ സൗജന്യ പരിധിക്കപ്പുറം പണം പിൻവലിക്കുന്നതിന് മാത്രമേ നിരക്കുകള്‍ ഈടാക്കൂ എന്നും സാമ്ബത്തികേതര ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍, സാമ്ബത്തികവും സാമ്ബത്തികേതരവുമായ ഇടപാടുകള്‍ സൗജന്യ ഇടപാട് പരിധിയില്‍ കണക്കാക്കും.
ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, 2023 ജനുവരിയില്‍ 57 കോടിയിലധികം രൂപയുടെ എടിഎം പിൻവലിക്കല്‍ നടന്നു. 2024 ജനുവരിയില്‍ 52.72 കോടിയായി കുറഞ്ഞു. 2025 ജനുവരി ആയപ്പോഴേക്കും ഇത് 48.83 കോടിയായി കുറഞ്ഞു.